2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

യു.പി.എ. സര്‍ക്കാര്‍ ആസ്‌ഥാനം ജയിലിലേക്ക്‌ മാറ്റേണ്ടിയിരിക്കുന്നു.

ഏറവും ഒടുവിലത്തെ റിപ്പോര്‍ട്ട്‌ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രിയായ പി. ചിദംബരം ജയിലെക്കുള്ള വഴിയില്‍ ആണോന്നു സംശയിക്കേണ്ടിയിരിക്കുന്നു.  സ്പെക്ട്രം അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ്‌ സുബ്രമണ്യം സ്വാമി കേസ്‌ നടത്തുന്നതിനിടയില്‍ കോടതിക്ക്‌ മുന്‍പാകെ സമര്‍പ്പിച്ച ഒരു രേഖയാണ് ഇപ്പോള്‍ നിര്ന്നായകമായിരിക്കുന്നത്.  സ്പെക്ട്രം ലൈസന്‍സുകള്‍ സ്വന്തം അപ്പന്റെ വക പോലെ അനുവദിച്ചപ്പോള്‍ ധനമന്ത്രിയായിരുന്ന ചിദംബരം ഒന്ന് നെറ്റി ചുളിച്ചിരുന്നു എങ്കില്‍ അതിന്റെ പേരില്‍ നടന്ന അഴിമതി ഒഴിവാക്കാമായിരുന്നു എന്നാണു തെളിഞ്ഞ്ഞ്ഞു വരുന്നത്.

അഴിമതി പ്രതാപത്തിന്റെ അടയാളമായി കാണുന്ന മന്ത്രിമാരും (പ്രധാനമന്ത്രിയും) ഇതൊരു പ്രശ്നമായിട്ടെടുത്ത്ത മട്ടില്ല.  എങ്കിലും പ്രതിപക്ഷം ചിദംബരന്‍ അണ്ണാച്ചിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ്ഞ്ഞു.  ഈ നിലക്ക് പോയാല്‍ എല്ലാം പ്രധാനമന്ത്രിയില്‍ ചെന്ന് നില്‍ക്കും.  തന്റെ കീഴിലുള്ള മന്ത്രി പുംഗവന്മാര്‍ അഴിമതി നടത്തിയത്‌ പൂച്ച പാല്‍ കുടിക്കുന്നത്‌ പോലെ കണ്ണടച്ച് കണ്ടിട്ട് ഞാനൊന്നും അരിഞ്ഞ്ഞ്ഞില്ല എന്നമാട്ടിളിരിക്കാന്‍ സര്‍ദാര്‍ജിക്ക് എത്ര നാളുകള്‍ കൂടി സാധിക്കും എന്നത് കണ്ടറിയണം.

തീഹാര്‍ ജയിലില്‍ ഒരു തമിഴ്നാട് ബ്ലോക്ക്‌ എത്രയും വേഗം സജ്ജമാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ഈ അവസരത്തില്‍ അപേക്ഷിക്കുന്നു.  അല്ലെങ്കില്‍ യു.പി.എ. സര്‍ക്കാരിന്റെ ആസ്ഥാനം തീഹാര്‍ ജയിലിലേക്ക്‌ മാറ്റേണ്ടിയിരിക്കുന്നു.

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ (ധോണിയും കൂട്ടരും!)

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലീഷ്‌ പര്യടനം ഒരു അന്തര്‍ദേശീയ വിജയം പോലുമില്ലാതെ അവസാനിച്ചിരിക്കുന്നു.  ഈ അടുത്ത കാലത്തൊന്നും ഇത്ര കനത്ത ഒരു പരാജയ പരമ്പര ഇന്ത്യന്‍ ടീം അഭിമുഖീകരിച്ച്ചിട്ടുണ്ടോ എന്ന് സംശയമാണ്.  പേസിനെ അകമഴിഞ്ഞ്ഞ്ഞു തുണക്കുന്ന സായിപ്പിന്റെ നാട്ടിലെ പിച്ചുകളില്‍ കേവലം സ്പിന്നിനെ "അതി വിദഗ്ദമായി" നേരിടാനറയുന്ന ‌"ലോകോത്തര"(?!) നിറയും കൊണ്ട്ട് ധോണി ഇരുട്ടില്‍ തപ്പുകയായിരുന്നു.  ഐ.പി.എല്ലും മറ്റും മൂലമുണ്ടായ പരിക്കിനെ വെളിവാക്കാതെ മറച്ചു വച്ച് ലങ്ടനിലേക്ക് വിമാനം കയറിയ താരങ്ങള്‍ മാപ്പര്‍ഹിക്കുന്നുന്റൊയെന്നു ബി.സി.സി.ഐ. വിലയിരുത്തണം.  ആദ്യ ടെസ്റ്റ്‌ മല്‍സരങ്ങളില്‍ പരിക്ക് മൂലം മാറി നിന്നിരുന്ന സെവാഗ് അവസാന ടെസ്റ്റുകളില്‍ കളിച്ചെങ്കിലും ഫോമിന്റെ നാല് പോയിട്ട്‌ ഏഴയലത്ത് പോലും എത്തിയില്ല.  (പുള്ളിക്ക് കേള്വിക്കുറവ് എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്! യഥാര്‍ത്തത്തില്‍ കാഴ്ച്ചക്കുരവാനെന്നു ആരും സംശയിക്കും അയാളുടെ ബാറ്റിംഗ് കണ്ടാല്‍).  ഹര്‍ഭജന്‍ എന്നാ പല്ലുകൊഴിഞ്ഞ സിംഹവും അദേഹത്തിന് പകരം കൊണ്ടു വന്നവരും എല്ലാം കണക്ക് തന്നെ.  മറ്റ് ക്രിക്കറ്റ്‌ കളിക്കുന്ന രാജ്യങ്ങള്‍ വ്യക്തമായ പ്ലാനിംഗ് നടത്തി ഒരു പരമ്പര നടത്തുമ്പോള്‍ ഇന്ത്യന്‍ ബോര്‍ഡ്‌ തങ്ങളുടെ ഇഷ്ടക്കാരെ കുത്തി നിറച്ച് ടീം ഉണ്ടാക്കി സാമ്പത്തിക വിജയത്തിനായി പരമാവധി മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.  ആവശ്യമായ വിശ്രമമോ മത്സരങ്ങല്‍ക്കിടയിലെ ഇടവേലയോ നല്‍കാതെ കളിക്കാരെ പരമാവധി ചൂഷണം ചെയ്യുന്നു. 

ഈ വ്യവസ്ഥിതി മാറ്റിഎടുക്കുവാന്‍ ആരും തയ്യാറാവുന്നില്ല.  എല്ലാവര്ക്കും  പണമാണ് പ്രശ്നം.  ബോര്‍ഡിനും വേണം പണം, താരങ്ങള്‍ക്കും വേണം പണം!

(വാര്‍ത്ത - ശ്രീശാന്തും ഷാജി കൈലാസും ആറന്മുളയില്‍ വള്ളസദ്യ വഴിപാട് നടത്തി.  ശ്രീശാന്തിന് അടുത്ത പരമ്പരയും ഷാജിക്ക്‌ "കിംഗ് & കംമ്മീഷനാര്‍ സിനിമയുടെ റിലീസും ആസന്നമായിരിക്കുന്നു.)